ബംഗളൂരു: താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം സിദ്ധരാമയ്യ വ്യക്തമാക്കി. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം താൻ നിരസിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ സജീവമായി തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
"എന്നോട് രാജ്യസഭയിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ എനിക്ക് അതിന് കഴിയില്ലെന്ന് വിനയപൂർവ്വം അറിയിച്ചു. എനിക്ക് സംസ്ഥാന രാഷ്ട്രീയത്തിലാണ് താൽപ്പര്യം. ജനങ്ങൾ എന്നെ 5 വർഷത്തേക്കാണ് തെരഞ്ഞെടുത്തത്, ഇനി 2 വർഷം കൂടി ബാക്കിയുണ്ട്. ഞാൻ ഇവിടെത്തന്നെയുണ്ടാകും," സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് താൻ രാജി സമർപ്പിച്ചതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.