ലഖ്നോ: ‘‘എനിക്ക് പണമോ മറ്റു സഹായങ്ങളോ വേണ്ട. മകളെ പിച്ചിച്ചീന്തി കത്തിച്ചവരെ വെടിവെച്ച് കൊന്നാൽമതി’’ -ഹൃദയം പൊട്ടി കണ്ണീർപൊഴിച്ച് ഉന്നാവ് പെൺകുട്ടിയുടെ പിതാവിെൻറ വാക്കുകൾക്ക് മുന്നിൽ നീതിന്യായ വ്യവസ്ഥ നിസ്സഹായമാവുകയാണ്. മകളുടെ മാനംകവർന്നതും പോരാ, കഴിഞ്ഞ ഒരുവർഷക്കാലം നീതിക്കുവേണ്ടി അലഞ്ഞ തെൻറ കുടുംബത്തെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്ത പ്രതികൾ ഒടുവിൽ മകളുടെ ജീവനെടുക്കുകയും ചെയ്തതോടെ മാനസികമായി തകർന്നിരിക്കുകയാണ് പിതാവ്. കൊച്ചു കൂരയുടെ വാതിൽക്കൽ ഇരുന്ന് സന്ദർശകർക്ക് മുന്നിൽ ഒറ്റ കാര്യമേ അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുന്നുള്ളൂ.
‘മകളെ കത്തിച്ച് കൊന്നവരെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ച് കൊല്ലണം’. ഏതെങ്കിലും എം.എൽ.എയോ സർക്കാർ ഉദ്യോഗസ്ഥനോ തങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് പറഞ്ഞ് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘പ്രതികൾ പണവും അധികാരവും ഉപയോഗിച്ച് ഞങ്ങൾക്ക് നീതി നിഷേധിക്കുകയാണ്. കോടതി ഇടപെട്ടതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയാറായത്’’ -അദ്ദേഹം തുടർന്നു.
നീതിക്കുവേണ്ടി യാചിച്ച് അധികാരികളുടെ വാതിലുകൾ മുട്ടിനടന്ന പെൺകുട്ടിയുടെ സഹോദരനും ദുഃഖം താങ്ങാനാകുന്നില്ല. ‘എെൻറ സഹോദരി പോയ ലോകത്തേക്ക് അവളെ കൊലപ്പെടുത്തിയ പ്രതികളെയും എത്തിക്കണം. എങ്കിലേ സഹോദരിക്ക് നീതിലഭിക്കൂ’’ -സങ്കടം കടിച്ചമർത്തി സഹോദരൻ പറഞ്ഞു. ‘‘തന്നെ രക്ഷിക്കണമെന്ന് അവൾ എന്നോട് പറഞ്ഞു. പക്ഷേ, എനിക്ക് അവളെ രക്ഷിക്കാനായില്ല. അവളുടെ ജീവൻ എടുത്തവരെ വെടിവെച്ചുകൊല്ലണം, അല്ലെങ്കിൽ തൂക്കിക്കൊല്ലണം. ഞങ്ങൾ ബിഹാറിലേക്ക് പോവുകയാണ്. ഞങ്ങൾക്ക് ഇനി ഇവിടെ താമസിക്കേണ്ട’’ -സഹോദരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.