ഭർത്താവ് മുസ്ലിം; ഭാര്യയുടെ ശ്രാദ്ധ കർമങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: ഹിന്ദു വിശ്വാസിയായ ഭാര്യയുടെ ശ്രാദ്ധ കർമങ്ങൾ നടത്തുന്നതിന് ക്ഷേത്ര വിശ്വാസി സമൂഹം വിലക്കിയെന്ന് ഭർത്താവ്. മുസ്ലീമായ കൊൽക്കത്ത സ്വദേശിയായ ഇംതിയാസുൽ റഹ്മാനാണ് ആരോപണവുമായി രംഗത്തെത്തിയത്. മുസ്ലീമിനെ വിവാഹം കഴിച്ചാൽ അവർ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പോലും ഹിന്ദു ആയിരിക്കില്ലെന്നാണ് േക്ഷത്ര വിശ്വാസി സമൂഹത്തിെൻറ വാദം.

 ഇംതിയാസിെൻറ ഭാര്യ നിവേദിത ഖട്ടക്കിെൻറ ശ്രദ്ധ ചടങ്ങുകളാണ് വിലക്കിയത്. കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിൽ വെച്ച് നിവേദിത മരിച്ചത്. 20 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഹൈന്ദവാചാര പ്രകാരം തന്നെ ഡൽഹിയിലെ ബോധ് ഘട്ടിൽ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ ശ്രാദ്ധം ആചരിച്ചിരുന്നില്ല. 

വാണിജ്യ നികുതി വിഭാഗത്തിൽ അസിസ്റ്റൻറ് കമ്മീഷണറായ ഇംതിയാസുർ റഹ്മാൻ ശ്രാദ്ധ കർമങ്ങ നിർവഹിക്കുന്നതിനായി ആഗസ്റ്റ് 12ലേക്ക് ചിത്തരഞ്ജൻ പാർക്കിലെ കാളി മന്ദിർ സമൂഹത്തിൽ ബുക്ക് ചെയ്തിരുന്നു. 1300  രൂപ ഫീസടക്കുകയും ചെയ്തിരുന്നു. എന്നാൽ ആഗസ്റ്റ് ആറിന് ബുക്കിങ് റദ്ദാക്കിയതായി റഹ്മാനെ അറിയിക്കുകയായിരുന്നു. റഹ്മാൻ അയാളുടെ സ്വത്വം വെളിപ്പെടുത്തിയില്ലെന്നും ബുക്കിങ്ങ് നടത്തിയത് ഇഹിനി അംബ്രീൻ എന്ന മകളുടെ പേരിലാെണന്നും കാളി മന്ദിർ ആരോപിക്കുന്നു. ഇൗ പേരിൽ നിന്ന് സമുദായം മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിെൻറ ഗോത്രം ഏതാണെന്ന് ചോദിച്ചപ്പോഴാണ് മുസ്ലീമാണെന്ന് വ്യക്തമായതെന്നും കാളി മന്ദിർ സമൂഹത്തിെൻറ പ്രസിഡൻറ് പറയുന്നു. 

Tags:    
News Summary - She Wasn't Hindu After Marrying Muslim" - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.