മുംബൈ: ഭീമ-കൊറേഗാവ് സംഘർഷ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറിയതിൽ മ ഹാരാഷ്ട്രയിലെ ഭരണസഖ്യകക്ഷികളായ ശിവസേനയും എൻ.സി.പിയും രണ്ടു തട്ടിൽ. കേന്ദ്ര സർ ക്കാർ കേസ് എൻ.െഎ.എക്ക് കൈമാറിയതിനെ എൻ.സി.പി നേതാവുകൂടിയായ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എതിർക്കുമ്പോൾ, അദ്ദേഹത്തെ മറികടന്ന് കേസ് കൈമാറിയതിൽ എതിർപ്പില്ലെന്ന് ശിവസേന അധ്യക്ഷൻകൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തെ അറിയിച്ചു. ഇതോടെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും രംഗത്തെത്തി. കേന്ദ്ര നടപടി തെറ്റെന്നു പറഞ്ഞ പവാർ അതിനെ അംഗീകരിച്ച മഹാരാഷ്ട്ര സർക്കാറിെൻറ നടപടി അതിലും വലിയ തെറ്റാണെന്ന് വ്യക്തമാക്കി.
മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പൊലീസും ഒത്തുകളിച്ച് വ്യാജ തെളിവുകളുണ്ടാക്കി മനുഷ്യാവകാശപ്രവർത്തകരെ ‘അർബൻ നക്സൽ’ എന്നു മുദ്രകുത്തി അറസ്റ്റ് ചെയ്തതാണെന്നാണ് പവാറിെൻറ ആരോപണം. പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ പുനരന്വേഷണ സാധ്യത കണ്ട കേന്ദ്ര സർക്കാർ ജനുവരി 25ന് കേസ് എൻ.െഎ.എക്ക് കൈമാറുകയായിരുന്നു.
അതിനിടെ, കേസിൽ മനുഷ്യാവകാശപ്രവർത്തകരായ ഗൗതം നവ്ലഖ, ആനന്ദ് തെൽതുംബ്ഡെ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ബോംെബ ഹൈകോടതി തള്ളി. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസം സമയം അനുവദിച്ച കോടതി അതുവരെ അറസ്റ്റ് തടഞ്ഞു. സംഘർഷത്തിനു പിന്നിൽ മാവോവാദികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ അവർ പദ്ധതിയിട്ടെന്നുമാണ് പൊലീസ് ആരോപണം. കേസിൽ നേരേത്ത അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റ് റോണ വിൽസെൻറ ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന കുറിപ്പാണ് ആരോപണത്തിെൻറ അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.