ന്യൂഡൽഹി: ശാഹീൻബാഗ് സമരം 60 ദിവസം പിന്നിട്ടിട്ടും എന്താണ് ചെയ്തതെന്ന് കേന്ദ്ര സർ ക്കാറിനോട് സുപ്രീംകോടതി. ജനങ്ങളെ സമരംചെയ്യാൻ സർക്കാർ അനുവദിക്കണമെന്നും സ മരം നിയമ നിർമാണത്തേക്കാൾ നല്ല ആയുധമാണെന്നും അത് അഭിപ്രായ രൂപവത്കരണത്തിന് സഹായകരമാകുമെന്നും ജസ്റ്റിസ് െക.എം. ജോസഫ് പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ പ്ര ക്ഷോഭകരോട് സംസാരിക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ അഡ്വ. അമീന തനിക്ക് സമയം തന്നാൽ ചെയ്യാമെന്ന് പറഞ്ഞു. ആയിരക്കണക്കിന് പ്രക്ഷോഭങ്ങൾ ഉണ്ടായാലും പ്രശ്നമല്ലെന്നും റോഡ് തടയരുതെന്നാണ് പറയുന്നതെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. റോഡിനടുത്ത എവിടേക്കെങ്കിലും പ്രക്ഷോഭം മാറ്റാൻ ശാഹീൻബാഗിലെ സമരക്കാരോട് സംസാരിക്കണമെന്ന് ജസ്റ്റിസ് എസ്.കെ. കൗളും കൂട്ടിച്ചേർത്തു. കുട്ടികളെയും സ്ത്രീകളെയും പരിചയായി ഉപയോഗിച്ച സമരക്കാരെ നീക്കണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം.
അതേസമയം, ശാഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താനുള്ള മധ്യസ്ഥരായി മലയാളിയായ മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിനെയും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും അംഗീകരിക്കില്ലെന്ന് സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു. സമരക്കാരോട് സുപ്രീംകോടതി ചായ്്വ് കാണിച്ചുവെന്നും ഭരണഘടന സ്ഥാപനങ്ങൾ സമരക്കാരോട് യാചിച്ചുവെന്ന തോന്നലുണ്ടാക്കരുതെന്നും സോളിസിറ്റർ ജനറൽ ബോധിപ്പിച്ചപ്പോഴാണ് 60ലേറെ ദിവസം കഴിഞ്ഞിട്ടും നിങ്ങൾ ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് കോടതി ഇടപെടുന്നതെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞത്.
സമരം നീക്കാനായി ഹരജി നൽകിയവർ ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതിയുടെ മഹിമ ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുകൂല വിധിയെ നല്ലത് പറയുമെന്നും എതിരായ വിധിയെ വിമർശിക്കുമെന്നും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.