ന്യൂഡൽഹി: സമരക്കാരുമായി ചർച്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന ്ത്രി അമിത് ഷായെ പ്രതിരോധത്തിലാക്കി ശാഹീൻബാഗിലെ വനിതകൾ അദ്ദേഹത്തിെൻറ വസതിയി ലേക്ക് ഞായറാഴ്ച മാർച്ച് ചെയ്യും. സമരക്കാരായ സ്ത്രീകൾ ശാഹീൻബാഗിൽനിന്ന് രണ്ട് മണിക്ക് അമിത് ഷായുടെ വസതിയിലേക്ക് പുറപ്പെടും. അതേസമയം, സമരക്കാരുമായി അമിത് ഷാ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശാഹീൻബാഗ് സമരക്കാരുമായി ചർച്ചനടത്താൻ താൻ ഒരുക്കമാണെന്നും തെൻറ ഒാഫിസുമായി ബന്ധപ്പെട്ടാൽ മൂന്നു ദിവസത്തിനകം കൂടിക്കാഴ്ച അനുവദിക്കുമെന്നും അമിത് ഷാ ഡൽഹിയിൽ പ്രസ്താവിച്ചിരുന്നു.
ആർക്കും തെൻറ ഒാഫിസിൽ വരാമെങ്കിലും ആരും വന്നിട്ടില്ലെന്നും പൗരത്വ ഭേദഗതി നിയമം അടക്കമുള്ളവ ചർച്ചചെയ്യാൻ തനിക്ക് തുറന്ന മനസ്സാണുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഇതേ തുടർന്നാണ് അമിത് ഷായുമായി സംസാരിക്കാൻ തങ്ങൾ തയാറാണെന്ന് വ്യക്തമാക്കി ശാഹീൻബാഗിലെ സമരക്കാരായ വനിതകൾ ആഭ്യന്തര മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അത് നിഷേധിച്ച് മന്ത്രാലയം തന്നെ രംഗത്തുവന്നു. എന്നാൽ, വസതിയിലേക്കുള്ള മാർച്ചുമായി മുന്നോട്ടുപോകുമെന്നും അവിടെെവച്ച് അമിത് ഷാക്ക് സമരക്കാരുമായി സംസാരിക്കാമെന്നും ശാഹീൻ ബാഗിലെ വനിതകളും വ്യക്തമാക്കി.
17ന് സുപ്രീംകോടതി ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജി പരിഗണിക്കാനിരിക്കേയാണ് പുതിയ സംഭവ വികാസങ്ങൾ. പൗരത്വ സമരം അടിച്ചമർത്താൻ ഡിസംബർ 15ന് ജാമിഅ മില്ലിയ ഇസ്ലാമിയയിൽ കാമ്പസിൽ കയറി ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തെ തുടർന്നാണ് വനിതകൾ നോയ്ഡ-ഡൽഹി റോഡ് ശാഹീൻബാഗിൽ ഉപേരാധിച്ചത്. രാത്രി കാമ്പസിൽ അതിക്രമിച്ചു കയറി പൊലീസ് തിരിച്ചിറങ്ങാൻ വേണ്ടി നടുറോഡിൽ തുടങ്ങിയ ഉപരോധം പിന്നീട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമാക്കി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. പൗരത്വ നിയമവും പൗരത്വ പട്ടികയും പിൻവലിക്കുന്നതുവരെ പ്രക്ഷോഭ രംഗത്ത് തുടരാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, 62 ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രതിനിധികളാരും ചർച്ചക്ക് എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.