ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന് ന് ശാഹീൻ ബാഗിലെ സമരക്കാർ സമരപന്തലിലേക്ക് മടങ്ങി. പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിനെ തുടർന്ന് സമരക്കാ ർ റോഡിൽ കുത്തിയിരുന്ന് പ്രതിശേഷധിച്ചിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ചക്കുള്ള അനുമതി തേടിയതായി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് സമരക്കാർ മടങ്ങിയത്. സമരത്തിൽ നിന്ന് പിന്തിരിയില്ലെന്നും എന്നാൽ, അക്രമാസക്തമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു.
ശാഹീൻ ബാഗ് സമരക്കാരുമായി ചർച്ച നടത്താൻ ഒരുക്കമാണെന്നും തന്റെ ഒാഫിസുമായി ബന്ധപ്പെട്ടാൽ മൂന്നു ദിവസത്തിനകം കൂടിക്കാഴ്ച അനുവദിക്കുമെന്നും അമിത് ഷാ ഡൽഹിയിൽ പ്രസ്താവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
സമരക്കാരുമായി അമിത് ഷാ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, അമിത് ഷായുടെ വസതിക്ക് മുമ്പിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധക്കാരെ തടയാൻ റോഡിൽ രണ്ടിടത്ത് ബാരിക്കേഡ് തീർത്തിരുന്നു.
ആർക്കും തെൻറ ഒാഫിസിൽ വരാമെങ്കിലും ആരും വന്നിട്ടില്ലെന്നും പൗരത്വ ഭേദഗതി നിയമം അടക്കമുള്ളവ ചർച്ചചെയ്യാൻ തനിക്ക് തുറന്ന മനസ്സാണുള്ളതെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.