ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: ഓക്സ്ഫഡ് വാക്സിനായ കോവിഷീൽഡ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യക്കാണ് അപേക്ഷ സമർപ്പിച്ചത്. കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സിറം.

ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിച്ച 'കോവിഷീൽഡ്' എന്ന കോവിഡ് പ്രതിരോധ വാക്സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

നേരത്തേ ഫൈസർ കമ്പനിയും കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടിയിരുന്നു. ബഹ്റൈനിലും യു.കെയിലും വാക്സിൻ ഉപയോഗത്തിന് ഫൈസറിൻെറ മാതൃ കമ്പനി അംഗീകാരം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അവർ ഇന്ത്യയിലും അനുമതി തേടിയത്.

ഇതിനകം കോവിഷീൽഡിൻെറ നാലുകോടി ഡോസുകൾ ഉൽപ്പാദിപ്പിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. ഡിസംബർ മാസത്തോടെ പത്തു കോടി ഡോസുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. മറ്റൊരു കമ്പനിയായ നോവവാക്‌സ് നിര്‍മിച്ച വാക്‌സിന്റെ ഉല്‍പാദനം ഉടന്‍ ആരംഭിക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.