ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ നിന്ദിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിലെ വാദം അവസാനിപ്പിച്ചു. ഡൽഹിയുടെ സംസ്ഥാനപദവി സംബന്ധിച്ച കേസിനുണ്ടായ നിന്ദാപരമായ പര്യവസാനത്തെതുടർന്നാണ് കോടതി പ്രാക്ടീസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് അയച്ച കത്തിൽ രാജീവ് ധവാൻ വ്യക്തമാക്കി. തെൻറ ഇത്രയും കാലത്തെ സേവനത്തിനുള്ള ഒാർമയെന്ന നിലയിൽ സുപ്രീംകോടതി സമ്മാനിച്ച സീനിയർ ഗൗൺ സൂക്ഷിക്കണമെന്നാണ് ആഗ്രഹമെങ്കിലും താങ്കൾക്ക് വേണമെങ്കിൽ തിരിച്ചെടുക്കാമെന്ന് ധവാൻ കത്തിൽ തുടർന്നു. താൻ അപമാനിക്കപ്പെട്ടുവെന്നും കോടതി ഒന്നാകെ എന്നെ നോക്കി ചിരിക്കുകയായിരുന്നുവെന്നും ധവാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് തെൻറ അന്തിമ തീരുമാനമാണ്. ഒരു കോടതിയിലും ഇനി താൻ ഹാജരാവില്ലെന്നും ധവാൻ പറഞ്ഞു. ഡൽഹിയുടെ അധികാരപദവി സംബന്ധിച്ച് ഡൽഹി സർക്കാറും കേന്ദ്രവും തമ്മിലുള്ള കേസിൽ വാദംകേൾക്കലിെൻറ അവസാന ദിവസം ചീഫ് ജസ്റ്റിസും രാജീവ് ധവാനും തമ്മിൽ വലിയ വാഗ്വാദമുണ്ടായിരുന്നു. കേന്ദ്രസർക്കാറിെൻറ അഭിഭാഷകെൻറ വാദത്തിനുശേഷം തനിക്കും വാദിക്കാൻ അവസരം നൽകണമെന്ന് ഡൽഹിയുടെ അഭിഭാഷകരിലൊരാളായ ധവാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം തയാറാകാതിരുന്ന ചീഫ് ജസ്റ്റിസ് ഉപാധിയോടെ അനുവദിച്ചു. ഗോപാൽ സുബ്രഹ്മണ്യം ഇതിനകം വാദിച്ച കാര്യങ്ങൾ ആവർത്തിക്കരുതെന്നായിരുന്നു ഉപാധി. തുടർന്ന് ഇൗ കേസിൽ ഭരണഘടനയുടെ 239ാം അനുച്ഛേദം ഒന്നിച്ച് വായിക്കണമെന്നും അതിനെ വേറിട്ട് കാണരുതെന്നും ധവാൻ ബോധിപ്പിച്ചു. ഇത് ഒരു വിഷയമല്ലാതിരുന്നിട്ടും എന്തിനാണ് ധവാൻ ഉന്നയിക്കുന്നതെന്ന് ചോദിച്ച് ചീഫ് ജസ്റ്റിസ് ഇടപെട്ടു. കടുത്ത അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ‘‘താങ്കൾ ഒച്ചവെക്കുകയാണ്. താങ്കളെപ്പോഴും അങ്ങനെയാണ്. വിധി ഞങ്ങൾ പറയും’’ എന്ന് രോഷത്തോടെ പ്രതികരിച്ചു. തുടർന്ന് നിലപാട് വ്യക്തമാക്കാൻ ഡൽഹി സർക്കാറിെൻറതന്നെ അഭിഭാഷകരായ അഡ്വ.ഗോപാൽ സുബ്രഹ്മണ്യത്തോടും അഡ്വ. ഇന്ദിര ജയ്സിങ്ങിനോടും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടപ്പോൾ അവർ ധവാന് തെറ്റിയെന്ന് മറുപടി നൽകി.
വാദമെന്തായാലും ബെഞ്ച് അതിെൻറ വിധി പുറപ്പെടുവിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞതെന്നും ഇനി കേസ് തോറ്റാലും വേണ്ടില്ലെന്നും ധവാൻ തിരിച്ചടിച്ചു. അപ്പോൾ കേസ് തോൽക്കുമെന്ന് മറ്റ് അഭിഭാഷകർക്ക് അഭിപ്രായമില്ലെന്ന് ജയ്സിങ് ധവാനെ തിരുത്തുകയും ചെയ്തു. അഭിഭാഷകർക്ക് മുന്നിൽ നിന്ദിക്കപ്പെട്ടുവെന്ന് ധവാനെ തോന്നിച്ചത് ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.