ന്യൂഡൽഹി: അലിഗഢ് മുസ്ലിം സർവകലാശാല ക്യാമ്പസിലെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ തടഞ്ഞ സംഭവത്തിൽ 14 വിദ്യ ാർഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് പിൻവലിച്ചു. ക്യാമ്പസിൽ പാക് അനുകൂല- ഇന്ത്യ വിരുദ്ധ മുദ്രാവാക് യങ്ങൾ വിളിച്ചെന്ന യുവമോർച്ച ജില്ലാ നോതാവ് മുകേഷ് ലോധിയുടെ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോ ഹത്തിന് കേസെടുത്തിരുന്നത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പൊലീസ് കുറ്റപത്രത്തിൽ നിന്ന് രാജ്യദ്രോഹകുറ്റ ം പിൻവലിക്കുകയായിരുന്നു.
ഫെബ്രുവരി 12ന് സർവകലാശാല ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ കൈയേറ്റം ചെയ്ത വിദ്യാർഥികൾ പാകിസ്താൻ അനുകൂല മുദ്രാവാക്യവും ദേശ വിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്ന പരാതിയിൽ തിരിച്ചറിഞ്ഞ 14 പേർക്കെതിരെയാണ് രാജ്യ ദ്രോഹകുറ്റം ചുമത്തിയിരുന്നത്. രാജ്യേദ്രാഹകുറ്റം കൂടാതെ കൈയേറ്റം, തടഞ്ഞുവെക്കൽ തുടങ്ങി എട്ട് കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു.
ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനെത്തിയ വനിത മാധ്യമപ്രവർത്തക നളിനി ശർമ ‘തീവ്രവാദികളുടെ സർവകലാശാല’ എന്നാണ് വിശേഷിപ്പിച്ചത്. ഇതെ ചൊല്ലി വിദ്യാർഥികളും മാധ്യമപ്രവർത്തകരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. കൂടാതെ ക്യാമ്പസിലുണ്ടായിരുന്ന യുവമോർച്ച നേതാവ് മുകേഷ് ലോധിയെയും മറ്റ് എ.ബി.വി.പി പ്രവർത്തകരെയും വാഹനം തടഞ്ഞ് കൈയേറ്റം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ക്യാമ്പസിലെ സി.സി ടിവി ദൃശ്യങ്ങളിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിെൻറയോ കൈയേറ്റം ചെയ്യുന്നതിെൻറയോ ദൃശ്യങ്ങൾ ഇല്ല.
റിപ്പോർട്ട് ചെയ്യാൻ അധികൃതരുടെ മുൻകൂർ അനുമതി തേടാതെയാണ് റിപ്പബ്ലിക് ചാനൽ പ്രവർത്തകർ ക്യാമ്പസിൽ എത്തിയിരുന്നത്. മാധ്യമപ്രവർത്തക വിദ്യാർഥികളെ അപഹസിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും എ.എം.യു ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സൽമാൻ ഇംതിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.