മരുന്ന് അഴിമതി ആരോപണം: ഡൽഹിയിൽ മൂന്നിടങ്ങളിൽ പരിശോധന

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുകൾ വാങ്ങിയതിൽ  ആം ആദ്മി സർക്കാർ ക്രമക്കേടുകാണിച്ചെന്ന മുൻ മന്ത്രി കപിൽ മിശ്രയുടെ പരാതിയിൽ അഴിമതി വിരുദ്ധ ബ്രാഞ്ചിെൻറ നേതൃത്വത്തിൽ പരിശോധന. ഫാർമ കമ്പനികളിൽ നിന്നും വാങ്ങിയ മരുന്നുകൾ സൂക്ഷിക്കുന്ന മൂന്നു ഗോഡൗണുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. എ.എ.പി സർക്കാർ 300 കോടിയുടെ മരുന്ന് അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി കപിൽ മിശ്ര അഴിമതി വിരുദ്ധ ബ്രാഞ്ചിനും കേന്ദ്രമന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. 

സർക്കാർ ആശുപത്രികൾക്കായി 300 കോടിയുടെ മരുന്നുകളാണ് വാങ്ങിയതെന്നും അനാവശ്യമായി വാങ്ങിയ ഈ മരുന്നുകൾ ഗോഡൗണുകളിൽ കെട്ടികിടക്കുകയാണെന്നും ചുണ്ടിക്കാട്ടിയാണ് കപിൽ മിശ്ര പരാതി നൽകിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ അറിവോടെ ആരോഗ്യമന്ത്രാലയം വാങ്ങികൂട്ടിയ മരുന്നുകൾ സൂക്ഷിക്കുന്നതിന് മൂന്നു ഗോഡൗണുകൾ നിർമിച്ചുവെന്നും മരുന്നുകൾ അവിടെക്കിടന്ന് നശിച്ചുപോകുകയാണെന്നും മിശ്ര ആരോപിച്ചിരുന്നു. സഞജയ് ഗാന്ധി ആശുപത്രിയിലെ സൂപ്രണ്ടിനെ പുറത്താക്കാൻ കെജ്രിവാൾ ശ്രമിച്ചതുൾപ്പെടെയുള്ള തെളിവുകൾ അഴിമതി വിരുദ്ധ ബ്രാഞ്ചിന് കൈമാറിയതായും മിശ്ര വ്യക്തമാക്കിയിരുന്നു. 

സർക്കാർ ആശുപത്രികളിൽ എല്ലാവർക്കും സൗജന്യമായി മരുന്നു നൽകുമെന്ന് വാഗ്ദാനം ചെയ്താണ് മരുന്ന് അഴിമതി നടത്തിയതെന്നും മിശ്ര വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രാലയം 100 ആംബുലൻസുക‌ൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Searches At 3 Places In Delhi Over Kapil Mishra's 'Medical Scam' Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.