ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ മേഖലക്കായി ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2019-20 സാമ്പത്തിക വർഷത്തേക്ക് ബജറ്റിൽ പ്രഖ്യപിച്ച ഫണ്ടിൽ 3,000 കോടി രൂപ കുറക്കുന്നതു സംബന്ധിച്ച് ഉന്നതതല േയാഗം ചർച്ച ചെയ്തായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവുമായി (എം.എച്ച്.ആർ.ഡി) ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിന് 56,536.63 കോടി രൂപയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നത്.
ആഴ്ചകൾക്കുമുമ്പ് ധനമന്ത്രാലയത്തിലെയും എം.എച്ച്.ആർ.ഡിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഫണ്ട് കുറക്കുന്നത് ചർച്ചയായത്. സ്കൂൾ വിദ്യാഭ്യാസത്തിന് മറ്റു സാമ്പത്തിക മാർഗങ്ങളില്ലെന്നും പ്രഖ്യാപിച്ച മുഴുവൻ ഫണ്ടും ലഭിക്കുന്നതിന് ശ്രമിച്ചുവരുകയാണെന്നും എം.എച്ച്.ആർ.ഡി ഉേദ്യാഗസ്ഥർ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഹീഫയിൽനിന്ന് (ഹയർ എജുക്കേഷൻ ഫിനാൻസ് ഏജൻസി) ഫണ്ട് ലഭ്യമാക്കാനാകും. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് അത്തരം മാർഗങ്ങളൊന്നുമില്ല. വ്യത്യസ്ത പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയവക്ക് പണം അനുവദിക്കേണ്ടതുണ്ട്. നിരവധി അധ്യാപകർക്ക് ശമ്പളം നൽകിയിട്ടില്ല.
3,000 കോടി രൂപ വെട്ടിക്കുറക്കുന്നതോടെ എങ്ങെന ആവശ്യമായ തുക കണ്ടെത്തുമെന്ന് അറിയില്ലെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, ഫണ്ട് വെട്ടിക്കുറക്കാനുള്ള നടപടി ദൗർഭാഗ്യകരമാണെന്നും സ്കൂൾ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.