ആർ.എസ്.എസ് റൂട്ട് മാർച്ചിനെതിരായ തമിഴ്നാടിന്‍റെ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുമെന്ന് അറിയിച്ചത്. മാർച്ചിന് അനുമതി നൽകിയ ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.

റൂട്ട് മാർച്ച് ഞായറാഴ്ച നടക്കാനിരിക്കുന്നതിനാൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ആർ.എസ്.എസിന്‍റെ റൂട്ട് മാർച്ച് സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. ഇതിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. തുടര്‍ന്ന് ആര്‍.എസ്.എസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.  

Tags:    
News Summary - SC to hear on Mar 3 TN government’s appeal against RSS route march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.