ന്യൂഡൽഹി: പട്ടിക ജാതി/വർഗങ്ങൾക്ക് എതിരായ അതിക്രമം തടയുന്ന നിയമം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിെനതിരെ പുനഃപരിശോധന ഹരജി നൽകാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ സഖ്യകക്ഷികളും രംഗത്ത്. പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിലും പുറത്തും സർക്കാറിെൻറ മൗനത്തെ കടന്നാക്രമിക്കുന്നതിനിടെയാണ് മന്ത്രിസഭയിലെ പങ്കാളികളായ ലോക് ജനശക്തി പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും ഹരജി നൽകണമെന്ന് ആവശ്യപ്പെട്ടത്. സുപ്രീംകോടതി ഉത്തരവ് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞ ലോക് ജനശക്തി പാർട്ടി പ്രസിഡൻറ് കൂടിയായ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ, ഇൗ ജനവിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കാൻ പുനഃപരിശോധനാ ഹരജി നൽകണമെന്നും ആവശ്യപ്പെട്ടു. ഇൗ വിഭാഗത്തിലെ ജനങ്ങൾ വിധിയിൽ അമർഷം പൂണ്ടിരിക്കുകയാണെന്നും ഹരജി നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. തങ്ങളുടെ പാർട്ടി പുനഃപരിശോധനാ ഹരജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ അത് ചെയ്യണമെന്നും പാസ്വാെൻറ മകനും എം.പിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കേന്ദ്രമന്ത്രി രാംദാസ് അത്വാലെയും സമാന ആവശ്യം ഉന്നയിച്ചു. താനും സാമൂഹിക നീതി മന്ത്രി ത്വാവർചന്ദ് ഗെലോട്ടും ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, ധനമന്ത്രി അരുൺ ജെയ്റ്റലി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിധി പഠിച്ച ശേഷം പുനഃപരിശോധന ഹരജി നൽകുമെന്നാണ് അവർ ഉറപ്പുനൽകിയത്. അമിത് ഷാ നിയമമന്ത്രി രവി ശങ്കർ പ്രസാദിനോട് വിധി പഠിച്ചശേഷം ഹരജി നൽകാൻ പറഞ്ഞതായും മന്ത്രി അറിയിച്ചു.
വിധിയെ എതിർത്ത് ബി.ജെ.പിയിലെ ദലിത് എം.പിമാരും അനുകൂലിച്ച് സവർണ വിഭാഗങ്ങളിൽപെട്ടവരും രണ്ടു തട്ടിൽനിന്ന് വാദങ്ങൾ ഉയർത്തിയതിനു പിന്നാലെയാണ് സഖ്യ കക്ഷികളും രംഗെത്തത്തിയിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ജാതിയുടെ പേരിൽ സവർണ-ദലിത് ഭിന്നിപ്പ് ഉണ്ടായതോടെ വെട്ടിലായത് പാർട്ടി നേതൃത്വവും പ്രധാനമന്ത്രിയുമാണ്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭയും വിധി ചർച്ച ചെയ്തില്ലെന്നാണ് സൂചന.
അതേസമയം സർക്കാറിന് എതിരായ നിലപാട് കർക്കശമാക്കി കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എം.പിമാർ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്കുമുന്നിൽ പ്രതിഷേധം നടത്തി. സി.പി.എമ്മും കോടതി വിധിക്കെതിരെ രംഗെത്തത്തി. ഉടൻ പുനഃപരിശോധനാ ഹരജി നൽകാൻ സർക്കാർ തയാറാവണമെന്ന് പി.ബി ആവശ്യപ്പെട്ടു. വിധിയിൽ ആശങ്ക രേഖപ്പെടുത്തിയ സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റും അടിയന്തരമായി കേന്ദ്രം പുനഃപരിശോധന ഹരജി നൽകണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.