നീതിപീഠത്തിനെതിരെ പരാമർശം: ലളിത് മോദി നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുൻ ഐ.പി.എൽ കമീഷണർ ലളിത് മോദി നീതിപീഠത്തിനെതിരെ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്ന് നിർദേശിച്ചു.

ലളിത് നിയമത്തിന് അതീതനല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹം സമർപ്പിച്ച എതിർ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും പ്രമുഖ ദേശീയ പത്രങ്ങളിലും മാപ്പ് പറയണമെന്നും കോടതി നിർദേശിച്ചു.

ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ ഭാവിയിൽ ഇത്തരം പോസ്റ്റുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മാപ്പ് പറയുന്നതിന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കാനും ബെഞ്ച് നിർദേശിച്ചു.

Tags:    
News Summary - SC seeks unconditional apology from Lalit Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.