ന്യൂഡൽഹി: കഠ്വ പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയെ ജമ്മു-കശ്മീർ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന ഹരജി സുപ്രീംകോടതി തള്ളി. മറ്റൊരു ബലാത്സംഗ കേസിൽ അറസ്റ്റ്ചെയ്ത മുഖ്യസാക്ഷി താലിബ് ഹുസൈനെ പീഡിപ്പിച്ചെന്ന് അദ്ദേഹത്തിെൻറ ബന്ധുവാണ് ഹരജി നൽകിയത്.
എന്നാൽ, ഹരജിക്കാരൻ കോടതിയിൽ ഹാജരാകാത്തതിനാൽ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. പ്രതിക്ക് ജാമ്യം നൽകിയതിനാൽ ഹരജി നിലനിൽക്കില്ലെന്ന് ജമ്മു-കശ്മീർ പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. തന്നെ കേസിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഹരജിക്കാരൻ നവംബർ 13ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഹാജരാകാത്തതിനെ തുടർന്ന് ഹരജി കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.