കൃഷ്ണ: ഉപഭോക്താക്കൾ നിക്ഷേപിച്ച പണവും സ്വർണവുമടക്കം 80 ലക്ഷം രൂപ തട്ടിയെടുത്ത എസ്.ബി.ഐ കാഷ്യർ ആന്ധ്ര പ്രദ േശിലെ വിജയവാഡയിൽ അറസ്റ്റിൽ. ജി. ശ്രീനിവാസ റാവുവാണ് ശനിയാഴ്ച അറസ്റ്റിലായത്. 20.75 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല ്യം വരുന്ന 2200 ഗ്രാം സ്വർണവും ആറ് ലക്ഷം രൂപയുടെ കാറും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
എസ്.ബി.ഐയുടെ പരിത്താല ബ്രാഞ്ചിലെ കാഷ്യറായി ജോലി െചയ്ത് വരികയായിരുന്നു ശ്രീനിവാസ റാവു. ബാങ്കിൻെറ മുൻ മാനേജരായിരുന്ന യോഗിതയുമായി അടുത്ത സൗഹൃദത്തിലായിരുന്ന റാവുവിൻെറ കൈവശം ബാങ്ക് ലോക്കറിൻെറ താക്കോൽ സൂക്ഷിക്കാൻ നൽകിയിരുന്നു. നിയമമനുസരിച്ച് ബാങ്ക് മാനേജരാണ് ലോക്കറിൻെറ താക്കോൽ കൈവശം വെക്കേണ്ടതെന്ന് പൊലീസ് പറഞ്ഞു.
താക്കോൽ കൈവശമായേതാടെ ഉപഭോക്താക്കൾ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 19 ലക്ഷം രൂപ, സ്വർണമടങ്ങിയ ബാഗ്, പണയമായി വെച്ച സ്വർണം എന്നിവ കവരുകയായിരുന്നു. ഇതിന് പുറമെ വ്യാജ പേരിൽ റാവു ബാങ്കിൽ നിന്ന് ലോൺ എടുത്തതായും പൊലീസ് സൂപ്രണ്ട് രവീന്ദ്ര ബേബി പറഞ്ഞു.
ബാങ്കിലെ ലോക്കറിൽ നിന്ന് 19 ലക്ഷം രൂപ നഷ്ടപ്പെട്ട വിവരം ബാങ്കിൽ പുതുതായി നിയമിതനായ ജി. ഓംപ്രകാശ് എന്ന മാനേജരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തട്ടിപ്പ് വെളിച്ചത്താവുന്നത്. മാനേജർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.