ഗോവയിലും ബി.ജെ.പിയെ തുരത്തി അധികാരം പിടിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രക്ക് ശേഷം ഗോവയിലും അധികാരം പിടിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. വിജയ് സർദേശാ യിയുടെ ഗോവ ഫോർവേർഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രക്ക് ശേഷം ഗോവയാണ് ശിവസേനയുടെ ലക്ഷ്യം. അതിനുശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവും. ബി.ജെ.പിയില്ലാത്ത രാഷ്ട്രീയസഖ്യം രാജ്യത്ത് ഉയർത്തികൊണ്ട് വരികയാണ് ശിവസേനയുടെ ലക്ഷ്യമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. കോൺഗ്രസിനെതിരായ രാഷ്ട്രീയത്തിൽ നിന്ന് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ശിവസേന നയം മാറ്റുകയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

ഗോവയിലെ ചില ബി.ജെ.പി എം.എൽ.എമാർ ശിവസേനയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയിൽ 17 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. 13 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചിരുന്നു. എന്നാൽ, ചെറുപാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാറുണ്ടാക്കുകയായിരുന്നു.

Tags:    
News Summary - Sanjay Raut Teases Maha-Like 'Miracle' in Goa-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.