മോദിയെ വധിക്കാനെത്തി എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടൽ കൊല: പ്രതികളായ പൊലീസുകാരെ വെറുതെവിട്ടു

അഹ്മദാബാദ്: 2003ൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാനെത്തി എന്നാരോപിച്ച്  യുവാവിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ രണ്ട് പൊലീസുകാരെ വെറുതെ വിട്ടു.  സാദിഖ് ജമാൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ എസ്.ഐ ആർ.എൽ മവാനി, കോൺസ്റ്റബിൾ എ.എസ് യാദവ് എന്നിവരെയാണ് സി.ബി.ഐ പ്രത്യേക കോടതി വെറുതെവിട്ടത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന ഇരുവരുടേയും ഹരജി കോടതി അനുവദിക്കുകയായിരുന്നു. ഇവർക്കെതിരെ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

സാദിഖിനെ മുംബൈ പൊലീസിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ഷാഹി ബാഗിലെ ബംഗ്ലാവിൽ പാർപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ അന്വേഷണ റിപ്പോർട്ട്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലശ്കറെ ത്വയ്യിബ പ്രവർത്തകനെന്ന് ആരോപിച്ചാണ് 2003 ജനുവരി 13ന് ഭാവ് നഗർ സ്വദേശി സാദിഖ് ജമാലിനെ പൊലീസ് കൊലപ്പെടുത്തുന്നത്. എന്നാൽ, സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന കാരണം കൊണ്ടുമാത്രം വധത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2011ൽ ഗുജറാത്ത് ഹൈകോടതിയാണ് സാദിഖ് വധം ആദ്യം ക്രൈം ബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയത്. 

Tags:    
News Summary - Sadiq Jamal fake encounter case: 2 Guj cops discharged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.