ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വട്ടപ്പൂജ്യം ആവർത്തിച്ച കോൺഗ്ര സിനുള്ളിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായുള്ള പോര് ശക്തമാവുന്നു. ജോധ്പ ുരിൽ തെൻറ മകൻ വൈഭവ് െഗഹ്ലോട്ട് തോറ്റതിെൻറ ഉത്തരവാദിത്തം ഉപമുഖ്യമന്ത്രി സ ചിൻ പൈലറ്റിനുകൂടി അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട്.
25 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ, മകനുവേണ്ടി പാർട്ടിയുടെ കുത്തക സീറ്റായ േജാധ്പുർ പിടിച്ചുവാങ്ങി മറ്റെവിടെയും പോകാതെ അവിടെ മാത്രം പ്രചാരണത്തിൽ കേന്ദ്രീകരിച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന ആരോപണം ശക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ലോക്സഭയിലും കാഴ്ചവെക്കാമെന്ന വാഗ്ദാനത്തോടെയാണ് െഗഹ്ലോട്ട്, സചിൻ പൈലറ്റിനെ വെട്ടി വീണ്ടും മുഖ്യമന്ത്രിയായത്.
പരസ്പരം പാരവെച്ചാണ് നീങ്ങുന്നതെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് വലിയ െഎക്യമാണ് രണ്ടു പേരും കാഴ്ചവെച്ചത്. വൈഭവിനെ ജോധ്പുരിൽ സ്ഥാനാർഥിയാക്കാൻ താൻ നിർബന്ധംപിടിച്ചിരുന്നുവെന്ന് സചിൻ പൈലറ്റ് അവകാശെപ്പട്ടിരുന്നു. പക്ഷേ, ബി.ജെ.പിയുടെ ഗജേന്ദ്രസിങ് ശെഖാവതിനോട് വൈഭവ് തോറ്റത് 2.7 ലക്ഷം വോട്ടിനാണ്.
വലിയ വിജയം നേടും, മകന് ജോധ്പുരിൽ ടിക്കറ്റ് സമ്പാദിച്ചുകൊടുത്തു എന്നെല്ലാം സചിൻ പറയുന്നുണ്ടെങ്കിൽ, തോറ്റതിെൻറ ഉത്തരവാദിത്തംകൂടി അദ്ദേഹം ഏറ്റെടുക്കണമെന്ന് ചാനൽ അഭിമുഖത്തിൽ മുഖ്യമന്ത്രി ഗെഹ്ലോട്ട് തുറന്നടിച്ചു. ഗെഹ്ലോട്ടിെൻറ പരാമർശത്തോട് സചിൻ പ്രതികരിച്ചില്ല. എന്നാൽ, മൂന്നു വട്ടം മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് അഞ്ചു തവണ പാർലമെൻറിലേക്ക് ജയിച്ച ജോധ്പുരിലെ സ്വന്തം പോളിങ് ബൂത്തിൽ മകൻ വൈഭവിന് എതിർസ്ഥാനാർഥിയേക്കാൾ 400 വോട്ട് കുറവാണ് കിട്ടിയതെന്ന് സചിനുമായി അടുത്ത നേതാക്കൾ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.