ന്യൂഡൽഹി: രാജസ്ഥാൻ രാഷ്ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എം.എൽ.എമാരുമായി കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് ഡൽഹിയിലെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പൈലറ്റിൻെറ ഡൽഹി യാത്രയെന്നാണ് സൂചന.
കോൺഗ്രസ് ഹൈക്കമാൻഡുമായി സചിൻ െപെലറ്റ് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് സചിൻ പൈലറ്റിൻെറ ഡൽഹി യാത്ര.
രാജസ്ഥാനിലെ പ്രതിസന്ധി കോൺഗ്രസ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ സംഭവിച്ചത് പോലുള്ള സാഹചര്യം രാജസ്ഥാനിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് കോൺഗ്രസ് പുലർത്തുന്നത്. സചിൻ പൈലറ്റിനൊപ്പം പോയെതന്ന് സംശയിക്കുന്ന രണ്ട് എം.എൽ.എമാരെ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
എം.എൽ.എമാർക്ക് 15 കോടി നൽകി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ് അശോക് ഗെഹ്ലോട്ട് ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.