ന്യൂഡൽഹി: പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരായ ഹരജികള്‍ എന്നു പരിഗണിക്കുമെന്ന കാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ശബരിമലയുമായി ബന്ധപ്പെട്ട് പുനഃപരിശോധന ഹരജികൾക്കു പുറമെ റിട്ട് ഹരജികൾ സമർപ്പിച്ച വിവരം രണ്ട് അഭിഭാഷകർ പരാമർശിച്ചപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച അയ്യപ്പഭക്തരുടെ അസോസിയേഷനുവേണ്ടി ഹാജരായ അഡ്വ. മാത്യു നെടുമ്പാറയാണ് ശബരിമല കേസിൽ റിട്ട് ഹരജിയുടെ കാര്യം സുപ്രീംകോടതിയിൽ ആദ്യമായി ഉന്നയിച്ചത്. തുടർന്ന് മറ്റ് അഭിഭാഷകരും രംഗത്തുവന്നു. ഇതേ തുടർന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളുമായി കൂടിയാലോചന നടത്തിയാണ് ചൊവ്വാഴ്ച തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഇതുവരെ 19 പുനഃപരിശോധന ഹരജികളെത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.