ന്യൂഡൽഹി: കശ്മീർ പ്രമേയത്തിൽ പ്രതിഷേധിച്ച് യു.എസ് ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ റദ്ദാക്കി. യു.എസ് ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജയായ പ്രമീള ജയ്പാൽ ഉൾപ്പടെയുള്ളവരുമായുള്ള കൂടികാഴ്ചയാണ് റദ്ദാക്കിയത്.
കശ്മീരിൽ വാർത്ത വിനിമയ ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പ്രമീള ജയ്പാൽ അവതരിപ്പിച്ചത്. കശ്മീരിലെ യഥാർഥ സാഹചര്യങ്ങളെ വ്യക്തമാക്കുന്നതല്ല പ്രമേയമെന്നായിരുന്നു ജയശങ്കറിെൻറ വിമർശനം.
വാഷിങ്ടൺ പോസ്റ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ ജയശങ്കർ കൂടിക്കാഴ്ച റദ്ദാക്കിയ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമർശനങ്ങളെ കേൾക്കാൻ ഇന്ത്യൻ സർക്കാർ തയാറാവുന്നില്ലതിെൻറ തെളിവാണ് കൂടികാഴ്ച റദ്ദാക്കിയതെന്ന് പ്രമീള ജയ്പാൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.