ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടയിൽ ബി.ജെ.പിയും കോൺ ഗ്രസും വിവിധ സംസ്ഥാനങ്ങളിൽ സഖ്യത്തിനായി തീവ്രശ്രമങ്ങളിൽ. അഞ്ചുവർഷം സഖ്യകക്ഷി കൾക്കു മുന്നിൽ വല്യേട്ടെൻറ ധിക്കാരത്തോടെ നിന്ന ബി.ജെ.പിക്ക് വിനയം. മോദിയെ പുറത്ത ാക്കാൻ എന്തു വിട്ടുവീഴ്ചയുമാകാമെന്ന ഉദാരതയുമായി കോൺഗ്രസ്. പ്രാദേശിക കക്ഷികള ാകട്ടെ, കരുത്ത് കൂട്ടാനുള്ള തന്ത്രങ്ങളിൽ.
ബിഹാറിൽ സീറ്റ് പങ്കിട്ട് തീരാതെ വി ശാല സഖ്യം
ബിഹാറിെൻറ കാര്യത്തിൽ വിശാല പ്രതിപക്ഷ സഖ്യ ചർച്ചകൾക്ക് ഗതിവേഗം പേ ാര. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഏഴുഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ബിഹാർ. ബി.ജെ.പി, ജെ.ഡി.യു, എൽ.ജെ.പി എന്നിവ ഉൾപ്പെട്ട എൻ.ഡി.എ സഖ്യത്തിനെതിരായ പ്രതിപക്ഷ സഖ്യത്തിൽ ചുരുങ്ങിയത് ഒമ്പതു പാർട്ടികളെങ്കിലും സഹകരിക്കാൻ തയാറായി നിൽപുണ്ട്. ചർച്ചകൾ ബുധനാഴ്ച ഡൽഹിയിലേക്കും നീണ്ടു. എന്നാൽ, സീറ്റ് പങ്കിടൽ ധാരണ അന്തിമമായില്ല. ഈ ചേരിയിലെ പ്രധാന കക്ഷി ലാലുവിെൻറ ആർ.ജെ.ഡി. രണ്ടാം സ്ഥാനത്ത് കോൺഗ്രസ്. 40 സീറ്റിൽ 17 സീറ്റെങ്കിലും വേണമെന്നാണ് ആർ.ജെ.ഡിയുടെ വാദം. കോൺഗ്രസിന് 12 സീറ്റ് വേണം. ബി.ജെ.പി പാളയംവിട്ട ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പിക്ക് നാല് സീറ്റു വേണം. സി.പി.ഐ-എം.എൽ, സി.പി.ഐ, സി.പി.എം എന്നീ ഇടതുപാർട്ടികളെ മൊത്തമായി പരിഗണിച്ച് സീറ്റ് നൽകണം. ശരദ് യാദവിെൻറ എൽ.ജെ.ഡി, ജിതൻറാം മാഞ്ചിയുടെ എച്ച്.എ.എം, മുകേഷ് സാഹ്നിയുടെ വി.ഐ.പി എന്നിവരും ചേരിയിൽ ഉണ്ട്.
ബിഹാറിൽ കോൺഗ്രസ് -ആർ.ജെ.ഡി സീറ്റ് പങ്കിടൽ അന്തിമഘട്ടത്തിലെത്തിയെന്നും രാഹുൽ എത്തിയ ശേഷം പ്രഖ്യാപിക്കുമെന്നും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
അസമിൽ ഗണപരിഷത് വീണ്ടും ബി.ജെ.പി പാളയത്തിൽ
അസമിൽ രണ്ടുമാസം മുമ്പ് ഉടക്കിപ്പിരിഞ്ഞു പോയ അസം ഗണപരിഷത്തിനെ എൻ.ഡി.എ സഖ്യത്തിൽ തിരിച്ചുകയറ്റാനുള്ള ബി.ജെ.പിയുടെ ശ്രമം ബുധനാഴ്ച വിജയം കണ്ടു. പൗരത്വ നിയമ ഭേദഗതി ബില്ലിെൻറ പേരിലാണ് എ.ജി.പി പിണങ്ങി പിരിഞ്ഞത്. അത് തെരഞ്ഞെടുപ്പിൽ വിഷയമാക്കില്ലെന്നാണ് ബി.ജെ.പി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ.
പൗരത്വ ബിൽ തിരിച്ചടിക്കുമെന്ന് ബി.ജെ.പിയും തിരിച്ചറിയുന്നു. സീറ്റ് പങ്കിടൽ വിശദാംശങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ചർച്ചചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അസമിൽ 14 സീറ്റ് ബി.ജെ.പിക്ക് കിട്ടിയപ്പോൾ എ.ജി.പിക്ക് ഒന്നും കിട്ടിയില്ല. എന്നാൽ, അവർക്കുള്ള സ്വാധീനം അവഗണിക്കാൻ പറ്റില്ലെന്നാണ് ബി.ജെ.പിയുടെ ബോധ്യം.
തമിഴ്നാട്ടിൽനിന്ന് ആരൊക്കെ?
പ്രതിപക്ഷത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് തമിഴ്നാട്ടിലെ പ്രധാന സഖ്യകക്ഷിയായ ഡി.എം.കെ തുറന്നുസമ്മതിക്കുന്നു. ബുധനാഴ്ച ചെന്നെയിൽ എത്തിയ രാഹുലിെൻറ സാന്നിധ്യത്തിൽതന്നെ അത് പറയാൻ എം.കെ. സ്റ്റാലിനു മടിയില്ല. എന്നാൽ, പ്രധാനമന്ത്രിയെ പിന്നീട് തീരുമാനിക്കാം, മോദിക്കെതിരെ ഒന്നിക്കുകയാണ് വേണ്ടതെന്നാണ് കോൺഗ്രസ് ലൈൻ. രാഹുലിനെ അംഗീകരിക്കാത്തവരും പ്രതിപക്ഷത്തുള്ളതാണ് കാര്യം. തമിഴ്നാട്ടിൽ കൂടുതൽ പേരെ യു.പി.എ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും നടക്കുന്നു; വേഗത പോരാ.
ഭീം ആർമി നേതാവിനെ ചെന്നുകണ്ട് പ്രിയങ്ക
യു.പിയിൽ ഒറ്റക്കായി പോയ കോൺഗ്രസ് പ്രാദേശികതലത്തിൽ സ്വാധീനമുള്ള വിഭാഗങ്ങളെ പാർട്ടിയിൽ ചേർത്തുനിർത്താനുള്ള ശ്രമത്തിലാണ്. കിഴക്കൻ യു.പിയുടെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മീറത്തിലെ ആശുപത്രിയിൽ പോയി കണ്ടു. ബാക്കി കാര്യങ്ങൾ അടുത്തദിവസം ഡൽഹിയിലെത്തി ചർച്ച ചെയ്യാൻ തീരുമാനിച്ചു. മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാനുള്ള പുറപ്പാടിലാണ് ചന്ദ്രശേഖർ ആസാദ്. ദലിത് വോട്ടുകളിൽ നിർണായക സ്വാധീനമുള്ള ഭീം ആർമി തുനിഞ്ഞിറങ്ങിയാൽ കുറേ വോട്ട് ബി.ജെ.പിക്ക് നഷ്ടപ്പെടും. കോൺഗ്രസുമായി യു.പിയിലെന്നല്ല, ഒരിടത്തും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതിയുടെ ബി.എസ്.പിക്കും ചില തലവേദനകൾ ഭീം ആർമി ഉണ്ടാക്കിയെന്നു വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.