കോട്ടയം: കർഷകരുടെയും വിവിധ കർഷക സംഘടനകളുടെയും ശക്തമായ എതിർപ്പുകൾക്കിടയിലും റബർ നയം റദ്ദാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം മുന്നോട്ട്. വിഷയം ചർച്ചചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം വിളിച്ചുചേർത്ത വിവിധ ബോർഡ് മേധാവികൾ-വാണിജ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലും നിലപാടിൽ മാറ്റം വരുത്താൻ കേന്ദ്രം തയാറല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
എന്നാൽ, നയം റദ്ദാക്കുന്നതിനെതിരെ യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്ന് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ സെൻറർ ഫോർ േട്രഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ലോയിലെ ഡയറക്ടറും മലയാളിയുമായ ഡോ. ജയിംസ് നെടുപാറയെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വീണ്ടും യോഗം േചർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. റബർ-ടീ-കോഫി-സ്പൈസസ് ബോർഡ് പ്രതിനിധികളാണ് യോഗത്തിൽ പെങ്കടുത്തത്. എന്നാൽ, നിർണായക യോഗത്തിൽ റബർ ബോർഡ് ചെയർമാൻ പെങ്കടുത്തതുമില്ല. റബർ നയം റദ്ദാക്കുകയോ ആക്ട് പൂർണമായും ഭേദഗതി ചെയ്യുകയോ വേണമെന്നാണ് വാണിജ്യമന്ത്രാലയത്തിെൻറ നിലപാട്.
റബർ ആക്ടിലെ പലനിർദേശങ്ങളും നിയമങ്ങളും കാലഹരണപ്പെട്ടതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രലായം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വിവിധതലങ്ങളിൽ പഠിച്ച ശേഷമാകും ഡോ. ജയിംസ് റിപ്പോർട്ട് തയാറാക്കുക. അതേസമയം, റബർ ആക്ട് റദ്ദാക്കുന്ന നിലപാടിൽ വാണിജ്യമന്ത്രാലയത്തിലെ ഉേദ്യാഗസ്ഥർ ഉറച്ചുനിൽക്കുന്നതായി യോഗത്തിൽ പെങ്കടുത്ത പ്രതിനിധികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
വിലയിടിവിൽ നട്ടം തിരിയുന്ന റബർ മേഖലയെ പുതിയ തീരുമാനം തകർക്കുമെന്നും അനിയന്ത്രിത ഇറക്കുമതിക്ക് കളമൊരുങ്ങുമെന്നും കർഷക സംഘടനകൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പുതിയ റബർ നയം രൂപവത്കരിക്കുന്നതിന് േകന്ദ്ര വാണിജ്യ മന്ത്രാലയം കേരള ചീഫ് സെക്രട്ടറി അധ്യക്ഷനായി കർമസമിതിയെ നിയോഗിച്ചിരുന്നു. 1948 ഗാട്ട് കരാറിൽ ഏർപ്പെടുന്നതിന് മുന്നോടിയായാണ് 47ൽ റബർ ആക്ടിന് രൂപം നൽകിയത് റബർ ആക്ട് റദ്ദാക്കിയാൽ ഇറക്കുമതി നിയന്ത്രണം തോന്നുന്നതുപോലെ ആകും. മാത്രമല്ല ടയർ േലാബി കൂടുതൽ പിടിമുറുക്കും. ഇറക്കുമതി യഥേഷ്ടം നടത്താൻ ഇവർക്ക് കഴിയും.വിദേശ വ്യവസായികൾ ഇന്ത്യയിൽ പിടിമുറുക്കാനും ഇറക്കുമതി തീരുവ എത്രവേണമേലും കുറക്കാനും വൻ വ്യവസായികൾക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.