എതിർപ്പ് തള്ളി; വിവരാവകാശ നിയമഭേദഗതി ലോക്സഭ പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷവും വിവരാവകാശ പ്രവർത്തകരും ഉന്നയിച്ച എതിർപ്പുകൾ തള്ളി വിവ രാവകാശ നിയമഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷത്തിെൻറ എതിർപ്പ ് വോട്ടിനിട്ടു തള്ളി (218-79). വിവരാവകാശ കമീഷണർമാർക്ക്, തെരഞ്ഞെടുപ്പു കമീഷണർമാർക് കു തത്തുല്യമായ പദവിയും ശമ്പളവും അനുവദിക്കുന്നത് ഉൾപ്പെടെ നിലവിലുള്ള ഉയർന്ന പര ിഗണനകൾ ഇല്ലാതാക്കുന്നതടക്കം വിവിധ ഭേദഗതികളാണ് വിവരാവകാശ നിയമത്തിൽ സർക്കാർ കൊണ്ടുവന്നത്. പ്രവർത്തന കാലാവധി അഞ്ചു വർഷമല്ല, സർക്കാർ നിശ്ചയിക്കുന്ന സമയംവരെ എന്നാക്കി. സേവന, വേതന വ്യവസ്ഥകൾ സർക്കാർ തീരുമാനിക്കും. വിവരാവകാശ നിയമം ജനാധിപത്യത്തിലെ വലിയ നേട്ടമായിരുന്നെങ്കിലും പല്ലുകൊഴിഞ്ഞ കടുവയാക്കി നിയമത്തെ മാറ്റുകയാണ് ഭേദഗതിവഴി ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾ തേടുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ കമീഷൻ അടുത്തയിടെ പുറപ്പെടുവിച്ച ഉത്തരവാണ് ആ സ്ഥാപനത്തിെൻറ പല്ലും നഖവുമെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസിലെ ശശി തരൂർ കുറ്റപ്പെടുത്തി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട വിവരാവകാശ കമീഷണർമാരെ തോന്നുംപോലെ വാടകക്കെടുക്കാനും പുറന്തള്ളാനും സർക്കാറിന് സാധിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും തരൂർ പറഞ്ഞു.

വെളിച്ചമല്ല, ഇരുട്ട് ആഗ്രഹിക്കുന്ന സർക്കാറിെൻറ അസഹിഷ്ണുതയാണ് വിവരാവകാശ നിയമഭേദഗതിയിൽ തെളിയുന്നതെന്ന് മുസ്ലിംലീഗിലെ ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. സുപ്രധാന വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കാനുള്ള വിമുഖതയാണ് സർക്കാർ കാട്ടുന്നത്. വിവരാവകാശ പ്രവർത്തകർ രാജ്യത്തിെൻറ പല ഭാഗത്തും ആക്രമിക്കപ്പെടുന്ന കാര്യവും ബഷീർ ചൂണ്ടിക്കാട്ടി.

ഒരു സ്വയംഭരണ സ്ഥാപനത്തെയും സുതാര്യതെയയും തകർക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഭരണഘടനയെ അപമാനിക്കുന്നതാണ് ഭേദഗതി. സുപ്രീംകോടതി നിർദേശംതന്നെ അവഗണിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. വിവരാവകാശ കമീഷനെ സർക്കാറിെൻറ വേലക്കാരാക്കി മാറ്റുന്ന ഏർപ്പാടാണ് നിയമഭേദഗതിയെന്ന് ഡി.എം.കെയിലെ എ. രാജ പറഞ്ഞു. എന്നാൽ, ഇൗ വാദങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല.
കമീഷെൻറ പ്രവർത്തനത്തെ ക്രമപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്, പ്രതിപക്ഷം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സർക്കാർ പക്ഷം.

Tags:    
News Summary - RTI Amendment Bill Passed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.