ന്യൂഡൽഹി: ആർ.എസ്.എസ് ശാഖകൾ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളാക്കാമെന്ന് നോബേൽ സമ്മാന ജേതാവ് കൈലാശ് സത്യാർഥി. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിൽ ആർ.എസ്.എസ് ശാഖകളുണ്ട്. അത് കുട്ടികളെ സംരക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്താം പ്രത്യേകിച്ചും പെൺകുട്ടികളേയെന്നും സത്യാർഥി പറഞ്ഞു.
നിലവിൽ സ്ത്രീകൾക്ക് വീടുകളിലും ജോലി സ്ഥലത്തും മറ്റ് പൊതു ഇടങ്ങളിലും കഴിയാനും ഇടപെടാനും ഭയവും സുരക്ഷിതത്വ പ്രശ്നങ്ങളുമുണ്ട്. എല്ലാവരും ഭാരത്മാതയെ ബഹുമാനിക്കാൻ തയാറാവണമെന്നും കൈലാഷ് സത്യാർഥി ആവശ്യപ്പെട്ടു. ആർ.എസ്.എസ് സംഘടപ്പിച്ച വിജയദശമി ദിന പരിപാടിയിലായിരുന്നു സത്യാർഥിയുടെ പ്രസ്താവന.
നമ്മുടെ നാടിെൻറ ഭാവിയെ സംരക്ഷിക്കാൻ ആർ.എസ്.എസ് മുൻകൈ എടുക്കണം. അതിനായി ആർ.എസ്.എസിെൻറ ഒരോ ഗ്രാമങ്ങളിലുമുള്ള ശാഖകളും കുട്ടികളെ സംരക്ഷിക്കാൻ തയാറാവണമെന്നും സത്യാർഥി അഭ്യർഥിച്ചു. 2014ൽ കുട്ടികളുടെ അവകാശ സംരക്ഷത്തിനായി പ്രവർത്തിക്കുന്ന കൈലാഷ് സത്യാർഥിക്ക് നോബേൽ സമ്മാനം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.