വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര േമാദിക്കു നേരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദി പ്രചാരണങ്ങൾ മാത്രം നടത്തുന്ന പ്രധാനമന്ത്രിയാണെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അദ്ദേഹം പരാജയമാണെന്നും കുറ്റപ്പെടുത്തിയ നായിഡു 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തില്ലെന്നും പറഞ്ഞു. വിജയവാഡയിൽ തെലുഗുദേശം പാർട്ടിയുടെ വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും അടുത്ത കേന്ദ്രമന്ത്രിസഭ രൂപവത്കരിക്കാനാകില്ല. അതേസമയം പ്രാദേശിക പാർട്ടികൾക്ക് ശക്തരായ നേതാക്കളുണ്ട്. മന്ത്രിസഭയുടെ കാര്യത്തിൽ അവർക്ക് കാര്യമായ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടി നേതാക്കൾ കൈകോർത്തതിനു തൊട്ടുപിന്നാലെയാണ് നായിഡുവിെൻറ പരാമർശങ്ങൾ. ഇലക്ട്രാണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് ചർച്ചകൾ നടത്തേണ്ടതുണ്ട്. ആന്ധ്രപ്രദേശിനെ പ്രേത്യക പരിഗണനയുള്ള സംസ്ഥാനമാക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും മോദി അത് നടപ്പാക്കിയില്ല. ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തിെൻറ വക്താക്കളാണെന്നും സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് അവർ മറ്റുള്ളവരെ വരുതിയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.