തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകൾക്കെതിരായ മോശം കമന്‍റ് സംബന്ധിച്ച സംഭവത്തിൽ വിശദീകരണവുമായി ആരോപണ വിധേയൻ അജ്നാസ്. തന്‍റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തിൽ നിന്നാണ് കമന്‍് നൽകിയിട്ടുള്ളതെന്നും ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അജ്നാസ് പറഞ്ഞു.
ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്. സംഭവത്തിൽ പിതാവ് ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസിനും സൈബർ െപാലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്ന് അജ്നാസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലികാദിനത്തിൽ എന്‍റെ മകൾ എന്‍റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു അധിക്ഷേപ കമന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.