അമൃത്സർ: രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ പഞ്ചാബിൽ രണ്ട് ആശ്രമ മേധാവികളെ അറസ്റ്റ് ചെയ്തു. ആശ്രമത്തിൽ നിന്ന് 25ഉം 40ഉം വയസ്സുള്ള സ്ത്രീകെള രക്ഷപ്പെടുത്തുകയും ചെയ്തു.
സൂരജ്നാഥ്, നാച്ദർനാഥ് എന്നീ ആശ്രമ അനുയായികൾ ബലാത്സംഗം ചെയ്തതിനെ കുറിച്ച് പരാതി പറയുന്നതിനാണ് സ്ത്രീകൾ ആശ്രമത്തിെലത്തിയത്. എന്നാൽ, ആശ്രമം മേധാവികളായ ഗിർദരി നാഥ്, വരിന്ദർ നാഥ് എന്നിവരും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീകൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
പട്ടികജാതി കമീഷൻ അംഗത്തിന് ലഭിച്ച പരാതിയിലാണ് ആശ്രമത്തിൽ റെയ്ഡ് നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗുർപർതാപ് സിങ് സഹോട്ട പറഞ്ഞു. പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്താണ് സ്ത്രീകളിൽ ഒരാൾ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.