ബലാൽസംഗം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദിച്ച് മൂത്രം കുടിപ്പിച്ചു

കോട്ട: ബലാൽസംഗം ചെയ്തെന്നാരോപിച്ച് ബന്ധുക്കളായ ദമ്പതികൾ യുവാവിനെ കെട്ടിയിട്ട് മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തു.

രാജസ്ഥാനിലെ കോട്ട ജില്ലയിലെ ജഗ്പുര ഗ്രാമത്തിൽ ഈമാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 22കാരനാണ് മർദനമേറ്റത്. അതിന് രണ്ട് ദിവസത്തിന് ശേഷം ഈ യുവാവിന്‍റെ അമ്മാവനും അമ്മായിയുമായ ദമ്പതികൾ ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. തങ്ങളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് തന്നെ ബലാൽസംഗം ചെയ്തുവെന്നാണ് അമ്മായി പരാതിപ്പെട്ടത്. തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, യുവാവിന്‍റെ സഹോദരൻ പറയുന്നത് മറ്റൊരു കഥയാണ്. അഹമ്മദാബാദിൽ േജാലി ചെയ്യുന്ന യുവാവ് കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഹോംഗാർഡായി ജോലി ചെയ്യുന്നയാളാണ് അമ്മാവൻ. സെപ്റ്റംബർ 14ന് ജഗ്പുരയിലെ വീട്ടിലേക്ക് അമ്മാവനും അമ്മായിയും യുവാവിനെ ക്ഷണിക്കുകയായിരുന്നു. അതിനുശേഷം അവർ അയാളെ കൈകാലുകൾ കെട്ടിയിട്ട ശേഷം മർദിക്കുകയും മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും 22,000 രൂപയും കവർന്നെടുത്തെന്നും മൂത്രം കുടിപ്പിച്ചെന്നും സഹോദരൻ പറയുന്നു. ഈ മർദനത്തിന്‍റെ ദൃശ്യങ്ങൾ അവർ മൊബൈലിൽ ചിത്രീകരിക്കുകയും അബദ്ധത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തെന്ന് സഹോദരൻ പറയുന്നു. വീഡിയോയിലെ ദൃശ്യങ്ങൾ കണക്കിലെടുത്ത് ദമ്പതികൾക്കും മറ്റൊരാൾക്കുമെതിരെ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി സൂപ്രണ്ട് പ്രവീൺ ജെയിൻ പറഞ്ഞു. 

Tags:    
News Summary - Rape accused tied up, beaten, forced to drink urine by uncle and aunt in Kota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.