ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്. മാണ്ഡ്യ നിയമസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയാക്കണമെന്നാണ് രമ്യയുടെ മാതാവ് രഞ്ജിത ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടിയുടെ സോഷ്യൽ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ പദവി നൽകണമെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്.
‘‘നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് അനുവദിക്കണമെന്ന് കോൺഗ്രസ് ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ മാണ്ഡ്യയിൽ തന്നെ സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിക്കും.’’ 28 വർഷമായി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും രഞ്ജിത പറഞ്ഞു.
രമ്യക്ക് പാർട്ടി സോഷ്യൽ മീഡിയ ചുമതല നൽകിയിട്ടുണ്ട്. എന്നാൽ മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപെട്ട് പ്രവർത്തിക്കുന്നതിന് മെച്ചപ്പെട്ട പദവി നൽകണം- രഞ്ജിത പറഞ്ഞു.
രഞ്ജിത കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എസ്.എം കൃഷ്ണ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നെങ്കിലും രഞ്ജിതയും രമ്യയും കോൺഗ്രസിൽ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.