ഭോപാൽ: മധ്യപ്രദേശിലെ പത്താരിയയിൽ നിന്നുള്ള ബി.എസ്.പി എം.എൽ.എ രമാഭായ് പരിഹാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ തുടർന്നാണ് നടപടി. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് രമാഭായിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബി.എസ്.പി അധ്യക്ഷ മായാവതിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ബി.എസ്.പി അച്ചടക്കമുള്ള പാർട്ടിയാണെന്നും, അത് ലംഘിച്ചാൽ പാർട്ടിയുടെ എം.പി, എം.എൽ.എ തുടങ്ങിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കും. മായാവതി ട്വീറ്റ് ചെയ്തു.
ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമത്തെ ബി.എസ്.പി തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് നിവേദനവും നൽകിയിരുന്നു. എന്നിട്ടും രമാഭായ് പൗരത്വ നിയമത്തെ പിന്തുണക്കുകയാണുണ്ടായതെന്നും പാർട്ടിക്ക് വിധേയയായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.