ന്യൂഡൽഹി: രാമക്ഷേത്രം നിർമാണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. അയോധ്യയിൽ രാമക്ഷേത്രം നിർമാണം നടത്തും കാരണം സുപ്രീംകോടതി നമ്മുടേതാണ് എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഉത്തർപ്രദേശിലെ സഹകരണ വകുപ്പ് മന്ത്രി മുക്ത് ബിഹാരി വർമ്മയാണ് പ്രസ്താവന നടത്തിയത്.
ഭഹാറിച്ച് ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുേമ്പാഴായിരുന്നു മന്ത്രി രാമക്ഷേത്രം നിർമാണത്തെ കുറിച്ച് പറഞ്ഞത് . രാജ്യത്തെ നീതിന്യായ വ്യവസ്ഥയും സുപ്രീംകോടതിയും നമ്മുടേതാണെന്നും അതുകൊണ്ട് രാമക്ഷേത്രം നിർമാണം നടത്തുമെന്നു മന്ത്രി പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളപ്പോഴാണ് വിവാദ പ്രസ്താവന മന്ത്രി നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ പാർലമെൻറിൽ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ മതസംഘടന പ്രതിനിധികൾ നിയമനിർമാണത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.