ജയ്പുർ: രാജസ്ഥാനിൽ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും 50,000 രൂപവരെയുള്ള വായ്പ ഒറ്റത്തവണയായി എഴുതിത്തള്ളും. ഇതുമൂലം ഖജനാവിന് 8000 കോടിരൂപ ചെലവുവരുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കടാശ്വാസ കമീഷനെ നിയോഗിക്കുമെന്നും നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കവേ വസുന്ധര അറിയിച്ചു. പ്രതിപക്ഷ നേതാവ് രാമേശ്വർ ഡൂഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയപ്പോഴാണ് കടം എഴുതിത്തള്ളുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.