ന്യൂഡൽഹി: ട്രെയിനിൽ സ്ത്രീകളെ ശല്യംചെയ്യുന്നതും അപമാനിക്കുന്നതും കൂടുതൽ ഗുരുതര കുറ്റമായിക്കാണുന്ന നിയമ പരിഷ്കാരത്തിന് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്). സ്ത്രീകളെ ശല്യപ്പെടുത്തിയാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി ഒരുവർഷം തടവ് എന്നത് റെയിൽവേ ആക്ടിനു കീഴിലാക്കി കൂടിയശിക്ഷ നൽകണമെന്ന് അധികൃതർക്കു മുമ്പാകെ ആർ.പി.എഫ് സമർപ്പിച്ച നിർദേശത്തിൽ പറയുന്നു.
കൂടാതെ, ട്രെയിനിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ െറയിൽവേ പൊലീസി(ജി.ആർ.പി)ലുള്ള നിരവധി അധികാരങ്ങൾ ആർ.പി.എഫിനു കൈമാറണമെന്നും നിർദേശത്തിൽ ആവശ്യപ്പെടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം നടന്നാലോ സ്ത്രീകളുടെ കമ്പാർട്ട്മെൻറിൽ പുരുഷന്മാർ സഞ്ചരിച്ചാലോ നടപടിയെടുക്കാൻ ജി.ആർ.പിയെ അറിയിക്കേണ്ട അവസ്ഥയാണിപ്പോൾ. ഇത്തരം സംഭവങ്ങളിൽ ഉടനടി നടപടിയെടുക്കാനുള്ള അധികാരം ആർ.പി.എഫിനു നൽകുംവിധം നിയമ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടതായി മുതിർന്ന െറയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
വനിതാ കമ്പാർട്മെൻറിൽ പുരുഷന്മാർ യാത്രചെയ്താൽ ഇൗടാക്കുന്ന പിഴ 500ൽനിന്ന് 1000 രൂപയാക്കി ഉയർത്താനും ഇ-ടിക്കറ്റിങ് തട്ടിപ്പുകൾക്ക് കടുത്തശിക്ഷ നൽകുംവിധം നിയമം പരിഷ്കരിക്കാനും നിർദേശമുണ്ട്. ട്രെയിനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കഴിഞ്ഞവർഷങ്ങളിൽ ഏറെ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.