ന്യൂഡൽഹി: രാജ്യത്തിെൻറ വിവിധയിടങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളിൽ 80 തൊഴിലാളികൾ മരിച്ചെന്ന് ആർ.പി.എഫ്. മെയ് ഒമ്പത് മുതൽ 27 വരെയുള്ള കണക്കുകളാണ് ആർ.പി.എഫ് പുറത്ത് വിട്ടത്.
മെയ് ഒന്ന് മുതൽ 27 വരെ 3840 ശ്രമിക് ട്രെയിനുകളാണ് സർവീസ് നടത്തിയത്. 50 ലക്ഷം പേരെയാണ് ശ്രമിക് ട്രെയിനുകളിൽ നാട്ടിലെത്തിച്ചത്. ബുധനാഴ്ച മാത്രം ഒമ്പത് പേർ ശ്രമിക് ട്രെയിനിലെ യാത്രക്കിടെ മരിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി റെയിൽവേ എത്തിയിരുന്നു. ഗുരുതര രോഗമുള്ളവരും ചികിൽസ തേടുന്നവരുമാണ് ശ്രമിക്ക് ട്രെയിനുകളിൽ മരിച്ചതെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
വടക്ക്-കിഴക്കൻ റെയിൽവേ സോണിൽ 19 പേരും വടക്ക്-മധ്യ റെയിൽവേ സോണിൽ 18 പേരും ഇൗസ്റ്റ്കോസ്റ്റ് റെയിൽവേയിൽ 13 പേരും മരിച്ചിരുന്നു. ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ശ്രമിക് ട്രെയിനുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.