ന്യൂഡൽഹി: കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ മതങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ച ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ ബി.ജെ.പി. രാഹുലിെൻറ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ്. കോൺഗ്രസിെൻറ കൈപ്പത്തി ചിഹ്നം റദ്ദാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ജനുവരി 11ന് ഡൽഹിയിൽ നടന്ന ജൻ വേദന സമ്മേളനത്തിൽ രാഹുൽ ഗാന്ധി കൈപ്പത്തി ചിഹ്നത്തെ ശിവജി, ഗുരു നാനാക്ക്, ബുദ്ധൻ എന്നിവരുമായി താരത്മ്യം ചെയ്തു സംസാരിച്ചു എന്നാണ് ബി.ജെ.പി ആരോപണം. ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിെൻറ ലംഘനമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിെൻറ സി.ഡിയും പരാതിക്കൊപ്പം ബി.ജെ.പി സമർപ്പിച്ചിട്ടുണ്ട്.
കോൺഗ്രസിെൻറ കൈപ്പത്തി ചിഹ്നം ശിവജി, ബുദ്ധൻ, മഹാവീർ എന്നിവരുടെ ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരായാണ് ഇപ്പോൾ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.