ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, പാരസെ റ്റമോൾ എന്നിവയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ത ുറന്നടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാഹാമാരിയിൽ ജീവൻ രക്ഷിക്കാനുള്ള ആദ്യ പരിഗണന ഇന്ത്യക്കാർക്ക് ലഭിക്കണമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഹൈഡ്രോക്സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിറകെയാണ് നിയന്ത്രണം നീക്കിയിയത്.
ട്രംപിന്റെ ഭീഷണിയെ പരിഹസിച്ച രാഹുൽ പ്രതികാരനടപടിയെടുക്കുന്നതല്ല സൗഹൃദമെന്നും ട്വിറ്ററിൽ കുറിച്ചു.
“സൗഹൃദമെന്നാൽ പ്രതികാര നടപടിയെടുക്കലല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം. എന്നാൽ ജീവൻ രക്ഷ ആദ്യം വേണ്ടത്ര അളവിൽ ഇന്ത്യക്കാർക്ക് ലഭ്യമാക്കണം’’- രാഹുൽ ട്വീറ്റ് ചെയ്തു.
ട്രംപിൻെറ പ്രസ്താവനയെ തുടർന്ന് കൊറോണ വൈറസ് മോശമായി ബാധിച്ച രാജ്യങ്ങൾക്ക് പാരസെറ്റമോൾ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നിവ വിതരണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള മരുന്ന് കൈവശമുണ്ടെന്നും അധികമുള്ളതാണ് കയറ്റുമതി ചെയ്യുന്നതെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.