ന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചുമതലയേറ്റ ശേഷം നടത്തിയ നിയമനം റദ്ദാക്കി കോൺഗ്രസ് അധ് യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിെൻറ ചുമതലയുള്ള പാർട്ടി സെക്രട്ടറിയായി പ്രിയങ്ക നിയമിച്ച കുമാർ ആശിഷിെനയാണ് രാഹുൽ ഗാന്ധി പുറത്താക്കിയത്.
2005 ബിഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയായ വ്യക്തിയാണ് കുമാർ ആശിഷ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന ഉത്തർപ്രദേശ് ടീമിൽ നിന്നും ഇയാളെ പുറത്താക്കിയത്. ആശിഷിെൻറ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി (ഒാർഗനൈസേഷൻ) കെ.സി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.
കുമാർ ആശിഷിനെ പ്രിയങ്ക സെക്രട്ടറിയായി നിയമിച്ചതിൽ ബിഹാറിൽ നിന്നുള്ള നിരവധി നേതാക്കൾ പാർട്ടി കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ആശിഷിനെ പുറത്താക്കിയില്ലെങ്കിൽ അത് രാഷ്ട്രീയ എതിരാളികൾ പ്രിയങ്കക്കെതിരെ ഉപയോഗിക്കുമെന്ന വാദവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.