ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയെ ഒാർമിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മക്കളെ മത്സരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർക്കെതിരെ രോഷം പ് രകടിപ്പിച്ചാണ് അധ്യക്ഷപദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്.
രാജി സന്നദ്ധതയിൽ ഉറച്ചുനിൽക്കുന്ന രാഹുലിെൻറ വികാരത്തിനൊപ്പമാണ് സോണിയയും പ്രിയങ്ക ഗാന്ധിയും. കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മധ്യപ്രദേശിൽ കമൽനാഥും തങ്ങളുടെ മക്കൾക്ക് ടിക്കറ്റ് കൊടുക്കണമെന്ന് നിർബന്ധിച്ചുവെന്ന് രാഹുൽ പറഞ്ഞു.
താൻ ഇതിനെ എതിർത്തിട്ടും നേതാക്കൾ വഴങ്ങിയില്ല. മുതിർന്ന നേതാവ് പി. ചിദംബരവും തമിഴ്നാട്ടിൽ മകനെ മത്സരിപ്പിച്ചു. റഫാലിൽ ബി.ജെ.പിക്കും മോദിക്കുമെതിരെ താൻ ഉയർത്തിയ വിഷയങ്ങൾ കോൺഗ്രസിൽ ഒരു നേതാവ് പോലും ഉന്നയിച്ചില്ല. ഇക്കാര്യങ്ങൾ ഉയർത്തിയാണ് പാർട്ടിയിൽ ഉത്തരവാദിത്തം വേണമെന്നും പരാജയത്തിെൻറ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും പറഞ്ഞ് രാഹുൽ രാജിക്കൊരുങ്ങിയത്.
അതോടെ ചിദംബരം നിയന്ത്രണം വിട്ടു കരഞ്ഞ് രാഹുൽ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ ദക്ഷിണേന്ത്യക്കാർ സ്നേഹിക്കുന്നുണ്ടെന്നും അവരുെട പ്രതീക്ഷ കെടുത്തരുതെന്നും ചിദംബരം അഭ്യർഥിച്ചു.
തമിഴ്നാട്ടിൽ രാഹുലിനെ സ്നേഹിക്കുന്നവർ ആത്മഹത്യ ചെയ്തേക്കുമെന്ന് വരെ ചിദംബരം വികാരാധീനനായി പറഞ്ഞു. എന്നാൽ, തെൻറ നിലപാടിൽ ഉറച്ച് നിന്നാണ് രാഹുൽ പ്രവർത്തക സമിതിയിൽ നിന്ന് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.