ന്യൂഡൽഹി: കൊലക്കേസും മകൻെറ അഴിമതിയും ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക് കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും രാഹുല്‍ ആരോപിച്ചു.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാല ിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബിജെപി ദേശീയ അധ്യക്ഷനെതിരെയും മകന്‍ ജയ്ഷാക്കെതിരെയും വിമർശനമുന്നയിച്ചത്. എന്നാൽ രാഹുലിൻെറ വിമർശനത്തിനെതിെര രൂക്ഷമായാണ് അമിത്ഷാ പ്രതികരിച്ചത്.
രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് വ്യക്തമായതിനെ തുടർന്ന് അഞ്ചു വർഷം മുമ്പ് കോടതി വെറുതെ വിട്ട സംഭവമാണ് രാഹുൽ ഇപ്പോൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ രാഹുലിന് നിയമകാര്യങ്ങളിൽ വലിയ പിടിപാടില്ലെന്ന് പരിഹസിക്കുകയും ചെയ്തു.
സൊഹ്റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുൽ വിമർശിച്ചിരുന്നത്. അമിത്ഷായുടെ മകൻ ജെയ് ഷാ മാന്ത്രികനാണെന്നും മൂന്നു മാസത്തിനിടെ 50,000 രൂപ 80 കോടി രൂപയാക്കിയെന്നും രാഹുൽ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.