ചെന്നൈ: തന്നെപ്പോലെ ആൾക്കൂട്ടത്തിനു മുന്നിൽനിന്ന് ചോദ്യങ്ങൾ നേരിടാൻ പ്രധാനമ ന്ത്രി നരേന്ദ്ര മോദി തയാറാകുമോയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈയില െ സ്റ്റെല്ല മേരീസ് വനിത കോളജിൽ വിദ്യാർഥിനികളോട് സംവദിക്കവെയാണ് രാഹുൽ പ്രധാ നമന്ത്രിക്കെതിരെ വെല്ലുവിളി ഉയർത്തിയത്. വിദ്യാർഥിനികളുടെ കരഘോഷമായിരുന്നു അതിന് മറുപടി. നീല ജീൻറ്സും ടീഷർട്ടും ഷൂവും ധരിച്ച് കോളജ് കുമാരനായാണ് രാഹുൽ ‘ചേഞ്ച് മേക്കേഴ്സ്’ എന്ന പരിപാടിക്ക് രാഹുൽ എത്തിയത്.
റാമ്പിൽ ‘കൂളായി’ നടന്ന് കടുപ്പമുള്ള ചോദ്യങ്ങളെ സധൈര്യം നേരിട്ട് മറുപടിപറഞ്ഞ രാഹുലിെൻറ പ്രകടനം സമൂഹമാധ്യമങ്ങളിലടക്കം പൊടുന്നനെ വൈറലായി. ‘ഹായ് സാർ’ എന്ന് സദസ്സിൽനിന്ന് വിളി ഉയർന്നപ്പോഴേ രാഹുൽ തിരുത്തി. സാർ വിളി വേണ്ട രാഹുൽ എന്ന് മതി എന്നായിരുന്നു മറുപടി. അതിനും കിട്ടി നിറഞ്ഞ കൈയടി. പാർലമെൻറിൽ മോദിയെ ആശ്ലേഷിച്ചതിെനപ്പറ്റിയായിരുന്നു ഒരു ചോദ്യം. അതിെൻറ രഹസ്യവും രാഹുൽ വെളിപ്പെടുത്തി.
‘‘പാർലമെൻറിൽ തെൻറ കുടുംബത്തെ നിശിതമായി വിമർശിച്ച പ്രധാനമന്ത്രി മോദി അന്ന് ഏറെ ക്ഷുഭിതനായിരുന്നു. അദ്ദേഹത്തോട് തനിക്ക് വ്യക്തിപരമായി ശത്രുതയില്ല. രാഷ്ട്രീയ എതിരാളിയാണെങ്കിലും എല്ലാവരെയും ഒരുപോലെ കാണുക, സ്നേഹിക്കുക എന്ന വിശ്വാസമാണ് എനിക്കുള്ളത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ ആശ്ലേഷിച്ചത്.’’ -രാഹുൽ പറഞ്ഞു. വിനയാന്വിതയായ മാതാവിെൻറ (സോണിയ ഗാന്ധി) സ്വഭാവഗുണങ്ങൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.