ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്.
ചൈന നമ്മുടെ അതിർത്തി നിർലജ്ജം കയ്യേറിയിരിക്കുന്നു. പ്രധാനമന്ത്രി നമ്മുടെ സ്ഥാനം നശിപ്പിക്കുകയും ചൈന അതിർത്തി കയ്യേറിയിട്ടില്ലെന്ന പ്രസ്താവനയിലൂടെ സൈന്യത്തെ ഒറ്റുകൊടുക്കുകയും ചെയ്തു. നമ്മുടെ ഭൂമി കയ്യേറാൻ ചൈനക്ക് ഒരു അധികാരവുമില്ല. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകാതിരിക്കാൻ വേണ്ടത് ചെയ്യണം.
ചൈനയുടെ നടപടിക്ക് പിന്നിലുള്ള ഒരുകാരണം വിദേശനയത്തിലുള്ള സമ്പൂർണ പരാജയമാണ്. നമ്മുടെ കാലങ്ങളായുള്ള നയതന്ത്രത്തെ പ്രധാനമന്ത്രി തകർത്തു. ഒരു കാലത്ത് നമ്മുടെ സുഹൃദ്രാജ്യമായിരുന്നവരുമായുള്ള ബന്ധംപോലും മുറിഞ്ഞു. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കു പ്രധാനകാരണം ബി.ജെ.പി സർക്കാരിെൻറ തെറ്റായ നയങ്ങളാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ധന വില വർധന സർക്കാരിെൻറ ക്രൂരമായ നടപടിയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി കുറ്റെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.