ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര േമാദിയെ ഉന്നംവെച്ച് ‘ചൗക്കീദാർ ചോർ ഹെ’ എന്ന് ആവ ർത്തിക്കുന്നു, ‘മോദി’യെന്ന കുലനാമമുള്ള എല്ലാവരെയും അപമാനിക്കാൻ ശ്രമിക്കുന്നു എ ന്നീ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോടതി കയറ്റാൻ ബി. ജെ.പി.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദി തുടങ്ങിയവർ രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന രാഹുലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജോഗീന്ദർ ടളി ഡൽഹിയിലെ പാട്യാല ഹൗസ് കോടതിയിൽ ഹരജി നൽകി.
റഫാൽ പോർവിമാന ഇടപാടിൽ അടുത്തയിടെ യുണ്ടായ സുപ്രീംകോടതി തീരുമാനം ദുർവ്യാഖ്യാനം ചെയ്തുവെന്ന് കുറ്റപ്പെടുത്തി രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇതിനകം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിങ്ങനെ റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രിയെയും സാമ്പത്തിക തട്ടിപ്പു നടത്തിയ മറ്റുള്ളവരെയും ചേർത്തുപറയുന്നത് ദുസ്സൂചനയാണെന്ന് പരാതിക്കാർ കുറ്റപ്പെടുത്തുന്നു. എല്ലാ കള്ളന്മാരുടെയും പേരിൽ ‘മോദി’ എങ്ങനെ വന്നുവെന്നാണ് രാഹുൽ പല വേദികളിലും പ്രസംഗിക്കുന്നതെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രി പരാതിപ്പെട്ടത്. ഇത് കള്ളനെന്ന് വിളിക്കുന്നതിന് തുല്യമാണ്.
ബംഗളൂരുവിലെ കോലാറിൽ കഴിഞ്ഞ 13ന് രാഹുൽ നടത്തിയ പ്രസംഗം തെളിവായി ചൂണ്ടിക്കാട്ടി. പേരിെൻറ അവസാനം ‘മോദി’ വരുന്നവരെല്ലാം അപമാനിക്കപ്പെടുന്ന സ്ഥിതിയാണ്. ദേശദ്രോഹ നിയമപ്രകാരം കേസെടുക്കണമെന്നാണ് പാട്യാല കോടതിയിൽ ഹരജി നൽകിയ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ചൗക്കീദാർ ചോർ ഹെ എന്ന തലവാചകമുള്ള കോൺഗ്രസ് പരസ്യങ്ങൾ ഇതിനിടെ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഒാഫിസർ വിലക്കി. രാഹുലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം വിലക്കണമെന്നാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താകുർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.