ന്യൂഡൽഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പിൽ മോദി സർക്കാറിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആർ.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലിെൻറ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോൺഗ്രസ് തമിഴർക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് തേടി. അതിനിടെ, തൂത്തുക്കുടിയിലുള്ള സ്റ്റെർലൈറ്റ് കോപ്പർ മൈനിങ് ഇൻഡസ്ട്രിയുടെ പുതിയ പ്ലാന്‍റിന്‍റെ വിപുലീകരണം ഹൈകോടതി സ്റ്റേ ചെയ്തു.
അതേസമയം, സമരക്കാർക്ക് നേരെയുള്ള വെടിവെപ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. സമരക്കാർക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന് മുകളിൽ കയറിയ കമാൻഡോ സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
വെടിവെപ്പിൽ മരണ സംഖ്യ 11 ആയി. 100ഒാളം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.