ന്യൂഡൽഹി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട ശേഷം 28 വർഷമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും നൽകിവ ന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിെൻറ (എസ്.പി.ജി) പ്രത്യേക സുരക്ഷ മോദിസർക്കാർ പിൻവ ലിച്ചു. ഇനി സി.ആർ.പി.എഫിെൻറ സെഡ്-പ്ലസ് സുരക്ഷയാണ് മൂവർക്കും ഉണ്ടാകുക.
സുരക്ഷ ഭീഷണി വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എന ്നാൽ, വധിക്കപ്പെട്ട രണ്ടു മുൻപ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കുള്ള അതിസുരക് ഷ സംവിധാനം പിൻവലിച്ചത് വ്യക്തിവിരോധം തീർക്കലാണെന്നും തരംതാണ രാഷ്ട്രീയമാണെന്നും എ.ഐ.സി.സി ഭാരവാഹികളായ അഹ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവർ കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കുമുന്നിൽ കോൺഗ്രസുകാർ പ്രതിഷേധിച്ചു.
3000ത്തോളം വരുന്ന എസ്.പി.ജി വിഭാഗത്തിെൻറ അതിസുരക്ഷ വലയമുള്ള രാജ്യത്തെ ഏക നേതാവ് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരിക്കും. പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രിമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു മാത്രം പ്രത്യേക സംരക്ഷണം നൽകാനാണ് ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം എസ്.പി.ജി രൂപവത്ക്കരിച്ചത്. മുൻപ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും 10 വർഷം വരെയാണ് എസ്.പി.ജി സംരക്ഷണം നൽകുന്നതെങ്കിലും, ജീവൽഭീഷണി വിലയിരുത്തി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന് വിവേചനാധികാരമുണ്ട്.
അടൽ ബിഹാരി വാജ്പേയി 2004ൽ മുൻപ്രധാനമന്ത്രിയായി മാറിയെങ്കിലും 2018ൽ മരിക്കുന്നതുവരെ അദ്ദേഹം എസ്.പി.ജി സംരക്ഷണത്തിലായിരുന്നു. 2014വരെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിെൻറ എസ്.പി.ജി സംരക്ഷണം ആറു വർഷത്തിനുശേഷം കഴിഞ്ഞ ആഗസ്റ്റിൽ പിൻവലിച്ചു. ഇതോടെ എസ്.പി.ജി സംരക്ഷണം ലഭിക്കുന്നവർ മോദി, സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ മാത്രമായി. മറ്റ് അതിപ്രധാന വ്യക്തികൾക്ക് എൻ.എസ്.ജി, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് തുടങ്ങി വിവിധ വിഭാഗങ്ങളാണ് സെഡ്-പ്ലസ് മുതൽ താഴേക്ക് പല നിലവാരത്തിലുള്ള സുരക്ഷ നൽകുന്നത്.
എസ്.പി.ജി സുരക്ഷ ക്രമീകരണങ്ങളുമായി രാഹുൽ ഗാന്ധിയും മറ്റും സഹകരിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളിൽ നിന്നുണ്ട്. 2015നു ശേഷം 2019 േമയ് വരെയുള്ള കാലയളവിൽ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപേക്ഷിച്ച് യാത്ര ചെയ്തതടക്കം രാഹുൽ 1892 വട്ടം സുരക്ഷ വിലക്ക് ലംഘിച്ചുവെന്ന കണക്ക് അനൗദ്യോഗികമായി സർക്കാർ ഈയിടെ പുറത്തുവിട്ടിരുന്നു. വിദേശത്തു പോകുേമ്പാൾ എസ്.പി.ജിയെ ഒപ്പം കൂട്ടുന്നതിന് രാഹുൽ വിമുഖത കാണിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇത് പ്രത്യേക സുരക്ഷ പിൻവലിക്കാനുള്ള മുന്നൊരുക്കമായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെടുന്നതിന് മാസങ്ങൾക്കു മുമ്പ് അന്നത്തെ വി.പി. സിങ് സർക്കാർ എസ്.പി.ജി സുരക്ഷ പിൻവലിച്ചിരുന്നു. ഇത് ഏറെ വിവാദം ഉയർത്തി; വി.പി. സിങ്ങിന് ഏറെ പഴി കേൾേക്കണ്ടിയും വന്നു. പിന്നീടാണ് രാജീവിെൻറ കുടുംബാംഗങ്ങൾക്കുള്ള എസ്.പി.ജി സുരക്ഷ പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.