റാഗിങ് ആത്മഹത്യ കേസ്: നാല് വിദ്യാർഥിനികൾക്ക് ജയിൽശിക്ഷ

ഭോപാൽ: മധ്യപ്രദേശിൽ കോളജ് വിദ്യാർഥിനി റാഗിങ്ങിനിരയായി ആത്മഹത്യ ചെയ്ത കേസിൽ നാല് വിദ്യാർഥിനികൾക്ക് അഞ്ചു വർഷം തടവും 8,000 രൂപ പിഴയും ശിക്ഷ. ഭോപാലിലെ സ്വകാര്യ ഫാർമസി കോളജ് വിദ്യാർഥിനികളായ ദേവാൻഷി ശർമ, കീർത്തി ഗൗർ, ദീപ്തി സോളങ്കി, നിധി മാഗ്രെ എന്നിവർക്കെതിരെ ഭോപാൽ സെഷൻ കോടതി ജഡ്ജി അമിത് രഞ്ജൻ ആണ് വിധി പ്രസ്താവിച്ചത്.

സംഭവത്തിൽ പൊലീസ് പ്രതിചേർത്ത അധ്യാപകനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയും ചെയ്തു. സംസ്ഥാനത്ത് റാഗിങ് ആത്മഹത്യ കേസിൽ വിദ്യാർഥിനികൾക്ക് ജയിൽ ശിക്ഷ ലഭിക്കുന്ന ആദ്യ വിധിയാണിത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാർമസി കോളജ് വിദ്യാർഥിനിയായ അനിത ശർമ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങിൽ മനംനൊന്ത് വീടിന് സമീപം തൂങ്ങിമരിക്കുകയായിരുന്നു.

Tags:    
News Summary - Raging suicide case: Four students jailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.