ചണ്ഡീഗഢ്: കർഫ്യൂ പാസ് ചോദിച്ചതിന് ആയുധധാരികളായ സിഖുകാർ അസിസ്റ്റൻറ് സബ് ഇൻസ ്പെക്ടറുടെ കൈ വെട്ടി. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പട്യാല ജില്ലയിലെ സനൗർ ടൗണിൽ ഞ ായറാഴ്ച രാവിലെയാണ് സംഭവം. മണിക്കൂറുകൾക്കകം ആക്രമണം നടത്തിയ അഞ്ചുപേരടക്കം ഏഴുപേരെ ബൽബേര ഗ്രാമത്തിലെ ഗുരുദ്വാരയിൽനിന്ന് അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗൺ നിലവിലുള്ളതിനാൽ ചന്തയിൽ കടക്കാൻ കർഫ്യൂ പാസ് ഏർപ്പെടുത്തിയിരുന്നു. ഇതു ചോദിച്ചപ്പോഴാണ് പൊലീസ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് കൈയറ്റ എ.എസ്.ഐ ഹർജീത് സിങ്ങിനെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി കൈതുന്നിച്ചേർത്തു.
സദർ പട്യാല സ്റ്റേഷൻ ഹൗസ് ഓഫിസറും മറ്റൊരു പൊലീസുകാരനുമാണ് പരിക്കേറ്റവർ. പരമ്പരാഗത ആയുധധാരികളായ ‘നിഹാംഗ്’ വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പട്യാല സീനിയർ പൊലീസ് സൂപ്രണ്ട് മൻദീപ് സിങ് സിദ്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.