ചരിത്രദൗത്യം ഇന്ന്

ബംഗളൂരു: 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൗത്യം ഇന്ന്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് പി.എസ്.എല്‍.വി സി-37 ബഹിരാകാശ വാഹനം പുറപ്പെടുക.

തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് -2ഡി, ഐ.എന്‍.എസ് -1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുണ്ടാവുക. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2ഡിക്ക്  714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം.

ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയും 29 എണ്ണം ഭ്രമണപഥത്തിലത്തെിച്ച അമേരിക്കയും ഇന്ത്യക്ക് പിന്നിലാകും. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിച്ചതായിരുന്നു രാജ്യത്തിന്‍െറ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്.

അമേരിക്കയില്‍നിന്നുള്ള 96 ഉപഗ്രഹങ്ങള്‍ക്കുപുറമെ നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രായേല്‍, യു.എ.ഇ, കസാഖ്സ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യയില്‍നിന്നുള്ള മൂന്നെണ്ണത്തിനൊപ്പം 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലത്തെിക്കുക. ഐ.എസ്.ആര്‍.ഒയുടെ 85ാമത്തെയും പി.എസ്.എല്‍.വിയുടെ 39ാമത്തെയും ബഹിരാകാശ ദൗത്യമാണിത്.

Tags:    
News Summary - pslv c 37 get start today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.